Wednesday 23 December, 2009

കഥ

അതിജീവനത്തിന്റെ ആപ്തവാക്യം  

അനേകം വാഹനങ്ങളും അതിലേറെ ജനങ്ങളും സഞ്ചരിക്കുന്ന ബഹളമയമായൊരു റോഡിന്റെ ഓരത്താണ്‌ അയാളുടെ വാസഗ്രഹം . ഒരുദിനം , അയാളെ സ്നേഹിച്ചിരുന്ന ഏവരെയും ദു:ഖത്തിലാഴ്ത്തികൊണ്ട് പൊടുന്നനെയെന്നോണം അയാളുടെ ഇടതു കാല്  തളര്‍ന്നു 
 ഉള്‍കൊള്ളലുകള്‍ക്ക് പ്പുറത്തേക്ക്  നീണ്ട ആ അശനിപാതം  അയാളെ ദു:ഖിതനും അതിലേറെ നിരാശഭരിതനുമാക്കി.
വിധിയാണെന്ന്  കരുതി സമാധാനിക്കു  എന്ന്  സഹതപിച്ച് കൊണ്ട്  ചിലര്‍  ആശ്വസിപ്പിക്കുകയും  മറ്റ് ചിലര്‍ രംഗം  വിട്ട്  തുടങ്ങുകയും ചെയ്തു . അയാള്‍  ഒട്ടപെട്ടവനും നിസ്സഹായനുമായി  മാറി . എങ്കിലും , മൂന്നോ  നാലോ  ആണ്ടുകള്‍ കൊണ്ട്  അയാള്‍  എല്ലാറ്റിനോടും  സമരസപെട്ടു  തുടങ്ങി .
പക്ഷെ ,പരീക്ഷണത്തിന്റെ  ഭാരം വീണ്ടും  അയാളിലേക്ക്  ഇറക്കപെട്ടു . അക്ജാതനായ  ആ  രോഗാണു  അയാളെ  വീണ്ടും ആലിംഗനം ചെയ്ത്  അയാളുടെ വലത് കാല്  കൂടിതള ര്‍ത്തി കളഞ്ഞു  
ഒട്ടനേകം  നഷ്ട്ടങ്ങള്‍  മാത്രം  സമ്മാനിച്ച്  കൊണ്ട്  പിന്നയും വര്ഷങ്ങള്‍  പലത്  കടന്നുപോയി . എങ്കില്‍  തന്നയും , ഇന്ന്‍ അയാള്‍  ദു:ഖിതനും  നിരാശാഭരിതനുമല്ല. പകരം 
വീല്‍ ചെയറില്‍  അമര്‍ന്നിരുന്നു കൊണ്ട്  അയാള്‍  മറ്റുള്ളവരോടായി  പറയും :
"കൈകള്‍  കൂടി തളര്ന്നവരുടെ  ഗതി ഇതിനേക്കാള്‍  പരിതാപകരമല്ലേ ? അവരും ജീവിക്കുന്നില്ലെ  ഇവിടേ? " ഒപ്പം , വിശാലമായി  ചിരിക്കും ... എല്ലാം ഉള്‍കൊള്ളാന്‍  പാകത്തിലെന്നവണ്ണം .