Monday 14 June, 2010

ജീവനകലയും ഒരു നാടൻപട്ടിയും

വെടി ഒച്ച കേട്ട് പട്ടി ജീവനും കൊണ്ട് മണ്ടിപ്പാഞ്ഞപ്പോൾ ആസ്ഥാനവിദ്വാന്മാരുടെ അകം പുറങ്ങൾ വിറകൊണ്ടു. വിശന്ന് വലഞ്ഞ പുലികൾ മാതിരി ചാനലുകാർ വാർത്തകൾക്കായി പരക്കം പാഞ്ഞു. കിട്ടിയ പുല്ലും കച്ചിതുരുമ്പും കൊണ്ട് മനുഷ്യമുഖത്ത് ഇക്കിളിപെരുപ്പിച്ച് ചർച്ചകൾക്ക് തുടക്കമിട്ടു. " മാൻ ഒഫ് ഗോഡ്, മാൻ ഒഫ് പീസ്" എന്നൊക്കെയുള്ള വിശേഷണങ്ങൾ കനിഞ്ഞേകി ഊതിപെരുപ്പിച്ച ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കരന് നേരെ വധശ്രമം, തീവ്രവാദി ആക്രമണം. (മുമ്പ് സത്യസായി ബാബക്ക് നേരെ നടന്ന വധശ്രമം ഇവിടെ ഓർക്കുക.)


വാർത്തകൾ ചാനലുകളിൽ നിന്നും മുറിഞ്ഞും കമിഴ്ന്നും വീണു. അന്വേഷണം ഊർജ്ജിതമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി . അന്വേഷിക്കാൻ കർണാടക ഡി ജി പി എന്ന് ഉത്തരവാദിത്തപെട്ടവർ.
അങ്ങനെ, അന്വേഷിച്ചു. കണ്ടെത്തി ." സംഭവം വെറും ഒരു നാടൻ പട്ടി."

പോ... പട്ടി... എന്ന് പറഞ്ഞൊഴിഞ്ഞപ്പോൾ പിന്നിൽ നിന്ന ആൾ പറയുകയാ:പോടാ....പട്ടി...., മുകളിൽ ശരിക്കും പിടിഉണ്ടെങ്കിൽ ചില സത്യങ്ങൾ തുണി ഉടുക്കാത്ത പട്ടിയെ പോലെ വഴുതിക്കളിക്കും, ചിലത് വലിയ വായിൽ മോങ്ങും, മറ്റ് ചിലത് കറങ്ങിതിരിഞ്ഞ് ആകാശത്തിലേക്ക് സഞ്ചരിക്കും.

ദൈവത്തിന്റെ ആരോഗ്യകൃപ  മനുഷ്യദൈവങ്ങൾ വഴി കരഗതമാക്കാൻ മനുഷ്യമക്കൾ ശ്വാസം നീട്ടി അകത്തോട്ടും� അയച്ച് പുറത്തേക്കും വിട്ട് , ജീവനകലയിലേക്ക്  ഈച്ചകളെ പോലെ കൂട്ടത്തോടെ ഇരമ്പി ആർക്കുമ്പോൾ ശ്രീ.. ശ്രീ.. ഒരാനന്ദമാകും .പിന്നെയും പിന്നെയും ആനന്ദമാകും. ശ്രീ ശ്രീക്ക് ആനന്ദമാകുന്നത് പോലെ  മറ്റ് മനുഷ്യദൈവങ്ങൾക്കും മനുഷ്യമക്കൾ ഈച്ചകളാകും

മതമില്ലാത്ത പ്രാണവായു വിറ്റ് വൻലാഭം കൊയ്യുന്ന ശ്രീ ശ്രീ രവിശങ്കറിനെ കുറിച്ച് പ്രശസ്ത്ത എഴുത്തുകാരി ശോഭാ ഡേ പറഞ്ഞത് � സാരി പുതച്ചത് കാണുമ്പോൾ കാഴ്ച്ചയിൽ താടിയുള്ള പെണ്ണിനെ പോലെ തോന്നിക്കും എന്നാണ്.� ഒരു ബോംബെക്കാരൻ ഭർത്താവ് വേദനയോടെ പറഞ്ഞത്: � സാരി പോലുള്ള ആടകൾ ധരിക്കുന്ന ഒരു വിചിത്രമനുഷ്യൻ കാരണം തനിക്ക് തന്റെ ഭാര്യയെ നഷ്ട്ടപെട്ടു എന്നാണ്.എന്ത് കൊണ്ടാണ് ആർട്ട് ഒഫ് ലിവിങ്ങ് എന്ന പേരിൽ ഇത് അറിയപെടുന്നതെന്നു മനസ്സിലാകുന്നില്ല. ഇതിനു ആർട്ട് ഒഫ് ലീവിങ്ങ് എന്നല്ലെ പറയേണ്ടത് എന്നാണ് പല സമ്പന്ന ഭർത്താക്കന്മാരും ചേദിക്കുന്നത് എന്നാണ് ശോഭാ ഡേയുടെ കമന്റ്.


ഇവിടെ ഇതാ മറ്റൊരു സ്വാമി പഞ്ചാഗ്നിമധ്യത്തിൽ ഘോര തപസ്സിനൊരുങ്ങുന്നു.  ലൈംഗിക വിവാദത്തോടെ 50 ദിവസത്തോളം അഴിയെണ്ണിയ സ്വാമി നിത്യാനന്ദയാണ് ആ വിരുതൻ. ലൈംഗിക കുറ്റവാളി എന്ന നിലയിൽ സംഭവിച്ച ആത്മീയക്ഷതത്തിൽ നിന്നുള്ള മോചനമാണ് ഘോരതപസ്സിലൂടെ ലക്ഷ്യം വെക്കുന്നത്.

മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുകയാ: ഇവർക്കൊക്കെ, പതഞജലിയുടെ യോഗസൂത്രം വായിച്ചും പടിച്ചും ആരേഗ്യസാധ്യതകളും ജീവിതശാന്തിയും നേടിയാൽ പോരെ? മണ്മറഞ്ഞ പുണ്ണ്യപുരുഷന്മാർ പടിപ്പിച്ച ശാന്തിമന്ത്രം ഹ്രദിസ്തമാക്കി ജീവിതം സഭലമാക്കിയാൽ പോരെ? അതോ, ഇവർക്കൊന്നും മാർഗദർശനം കൊടുക്കാൻ ഇവർ വിശ്വസിക്കുന്ന മതഗ്രന്ഥങ്ങൾക്കാവാത്തത് കൊണ്ടാണോ ഇത്തരം ഹൈടെക്ക് ഗുരുക്കന്മാർക്ക് പിറകെ അന്തമില്ലാതെ പായുന്നത് ?