Sunday 7 February, 2010

കവിത

പ്രണാമം

അവനെന്നിലേക്ക് വന്നത്
സമാധാനത്തിന്റെ
ഒലിവ് ഇലകളുമായിട്ടാണ്
എന്റെ ശിരസ്സിന്‍ മേലെ
ആവര്‍ത്തിച്ചാവര്‍ത്തിച്ച്  വായിക്കപെടുന്ന ഗ്രന്ഥം ഊതി .
ആദ്യ ദേവാലയ മുറ്റത്ത് നിന്നും
ഉള്‍ഭൂതമായ   പ്രപഞ്ചശബ്ദം
ഹ്രദയങ്ങളെ തണുപ്പിച്ചു 
സാഷ്ടാംഗം പ്രണാമം ചെയ്യിച്ചു
തളര്‍ന്നു വീണ ശരിരത്തിലേക്ക്
നോക്കിയവന്‍ പറഞ്ഞു
നീ എന്റെ ഇഷ്ട്ട ദാസന്‍
സര്‍വ്വം സ്രഷ്ട്ടാവിനു സമര്‍പ്പിച്ചവന്‍
കണ്ണുകളിലെ ആഴങ്ങളിലേക്കിറങ്ങിയവന്‍
കോരിയെടുത്തു സങ്കടങ്ങളുടെ ആഴക്കടലിനെ 
ലക്ഷ്യസാക്ഷ്യാകരണത്തിനുള്ള  ത്യാഗ പരിശ്രമാവുമായി
പ്രാരാബ്ദങ്ങള്‍ ചുമന്നവന്‍
മലകള്‍ താണ്ടുമ്പോള്‍
സ്വപ്നങ്ങളുടെ
അവ്യക്ത ശബ്ദങ്ങള്‍ കേള്‍ക്കാം