Wednesday, 20 October 2010

അമളികൾ നിലക്കുന്നേയില്ല….

അമളികൾ നിലക്കുന്നേയില്ല.

ഒരു ചെറിയ കാലത്തെ  ഇടവേളക്ക് ശേഷം ഞാൻ വീണ്ടും, “എനിക്ക് പറ്റിയ അമളിയുമായി“
 നിങ്ങൾക്ക് മുന്നിൽ .

മലപ്പുറത്തെ താനൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘വെട്ടം‘ മാസികയിൽ വന്ന
ഒരറിയിപ്പിൽ ഇങ്ങനെ കണ്ടു . “ഞങ്ങൾക്ക് പറ്റിയ അമളികൾ” എന്ന പേരിൽ
ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു. നിങ്ങൾക്ക പറ്റിയ അമളികൾ ഞങ്ങൾക്ക്
എഴുതുക. അങ്ങനെ ഞാനും എഴുതി എനിക്ക് പറ്റിയ അമളി.  
മഹാകവി അക്കിത്തം, സി. രാധാകൃഷണൻ, പി കെ. വാര്യർ
 റ്റി. എൻ. ജയചന്രൻ ഐ . എ. എസ്, എം.എൻ.കാരാശ്ശേരി,
 ശെഖ് മുഹമ്മദ് കാരക്കുന്ന്(ഡയറക്റ്റ്ര് ,ഐ.പി എച്ച്) , പ്രൊ:എസ്.ശിവദാസ്  തൂടങ്ങി
മലയാളത്തിലെ പ്രഗൽഭരും പ്രശസ്തരും എഴുതിയ അമളിയോടൊപ്പം
 ഈയുള്ളവന്റെ അമളിയും ഇടം പിടിച്ചു.

 ചെറുതും വലുതുമായ എത്രതരം അമളികൾ
നമ്മുടെ ചുറ്റുവട്ടത്തിൽ നിത്യവും നടക്കുന്നു. അതിൽ തന്നെ സങ്കടകരമായതും
സന്തേഷകരമായതും കാണും . ചിലർക്കെങ്കിലും പുറത്ത് പറയാൻ പറ്റാത്തത്ര
അസുഖകരമായ അമളികളും പിണഞ്ഞിട്ടുണ്ടാകും. “ഞങ്ങൾക്ക് പറ്റിയ അമളി
കൾ” എന്ന തലകെട്ട് കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ നിറഞ്ഞത് ഏതാനും
വർഷം മുമ്പ് നടന്ന ആ ആക്രിസംഭവമാണ്. പ്ലാസ്റ്റിക്ക് കുപ്പികൾ, പൊട്ടിയ ബ
ക്കറ്റ്, ഇരുമ്പ്തുരുമ്പ് സാധനങ്ങൾ, സിമിന്റ്ചാക്ക് തുടങ്ങി ആക്രി(പഴയ) സാ
ധനങ്ങൾ പെറുക്കാൻ പലപ്പോഴായി വീട്ടിൽ വന്നിരുന്ന ഒരു (പാവം?) മനുഷ്യ
നുമായി ഞാൻ പരിചയപ്പെട്ടു. അയാളുടെ ദു:ഖങ്ങളൂം സങ്കടങ്ങളൂം ശ്രദ്ധാപൂർവം
കേൾക്കുക എന്നത് ഒരു പതിവു സമ്പ്രദായമാക്കുകയും ചെയ്യുതു. തുടർന്ന് , എ
ന്തെങ്കിലും പഴയ സാധനങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ അയാൾക്ക് വെറുതെ കൊടു
ക്കുക എന്ന സദുദ്ദേശ്യം ഞാനും തുടർന്നു. അങ്ങനെ ഞങ്ങൾ തമ്മിലുള്ള പരിച
യവും മുറുകി.

ഒരിക്കൽ അയാൾ തന്റെ പ്രാരബ്ധകെട്ടുകൾ അഴിക്കുന്ന വേളയിൽ എന്നേട്
പറഞ്ഞു. “ ഞാൻ ആക്രിസാധനങ്ങൾ പെറുക്കാൻ കൊണ്ടുവരുന്ന ഈ വണ്ടി
ആക്രിസാധൻങ്ങൾ എടുക്കുന്ന കട ഉടമയുടെതാണ്. ഈ വണ്ടിക്ക് ദിവസ്സം
ഇരുപത്തഞ്ച രൂപയും മൊതലാളി ഈടാക്കുന്നുണ്ട്.
 അത് കേട്ടപ്പോൾ എന്റെ മനസ്സ് ഇങ്ങനെ മന്ത്രിച്ചു: “ ഇയാൾക്ക് ഒരു ഉന്തുവണ്ടി
വാങ്ങിക്കാനുള്ള സഹായം ചെയ്യുകയാണെങ്കിൽ  ദിവസം കുറഞ്ഞത് അമ്പത്
രൂപ കൂടി അയാൾക്ക് കിട്ടുമല്ലോ; മാത്രമല്ല , അയാൾ ചപ്പിലും ചവറിലും നിന്ന്
പെറുക്കികൂട്ടുന്ന ആക്രി സാധനങ്ങൾക്ക് വില കൂടുതൽ കിട്ടുന്നിടത്ത് കൊണ്ട്
പോയി കൊടുക്കുകയും ചെയ്യാമല്ലോ.,

അങ്ങനെ ഉന്ത് വണ്ടിക്ക് ആവശ്യമായ പണം സ്വരൂപിച്ച് കൊടുക്കാൻ തീരുമാ
നിക്കുകയും ആ കാര്യം അയാളെ അറിയിക്കുകയും, വണ്ടിക്ക് എന്ത് ചിലവു വരു
മെന്ന് അന്വേഷിച്ച് വരാൻ പറയുകയും ചെയ്യതു. പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോൾ
അയാൾ വീണ്ടും വീട്ടിലെത്തി  പറഞ്ഞൂ. ‘മൂവായിരത്തിനും നാലായിരത്തിനും
ഇടയിൽ വേണ്ടീ വരും.’

അയാളിൽ പൂർണ്ണമായി വിശ്വസിച്ച് പോയ ഞാൻ ഒടുവിൽ, പരിചയക്കാരെയും
സുഹൃത്തുക്കളെയും, ബണ്ഡുക്കളെയും ഫോണിലൂടെവിളിച്ചും അല്ലാതെ നേരിൽ
കണ്ടും കാര്യങ്ങൾ വിശദീകരിച്ചു. ഓരോരുത്തരുടെ സഹായങ്ങൾ സ്വീകരിച്ചു.
പാലും മീനും കൊണ്ടുവരുന്നവരിൽ നിന്നുപോലും പണം വാങ്ങി. പിരിവിന്
ശേഷം തികയാത്ത തുക വീട്ടിൽ നിന്നും സംഘടിപ്പിച്ച് വണ്ടിക്ക് വേണ്ട തുക
അയാളെ  ഏല്പിച്ചു.

ഒരു പാവം (?) മനുഷ്യനു ഒരു ചെറുസഹായം ചെയ്യാൻ കഴിഞ്ഞ  ചാരിതാർഥ്യ
ത്തോടെ ഞാനും പുതിയ വണ്ടിക്കുള്ള കാത്തിരിപ്പായി. ദിവസ്സങ്ങൾ ആഴ്ച്ചകൾ
കടന്ന് പോയി .നിരാശനായ ഞാൻ ഒരന്വേഷണം നടത്തി. ആ അന്വേഷണം
ചെന്ന് നിന്നത് അയാൾ അപ്പോഴും(ഇപ്പോഴും) വാടക വണ്ടിയിൽ തന്നെ ആക്രി പെറുക്കി 
 പെറുക്കി

ഒടുവിൽ ഒന്ന് മാത്രം മനസ്സിലായി. സഹായമായാലും സേവനമായാലും ചെയ്യേ
ണ്ടത് പോലെ ച്ചെയ്യുക. അയാളെ പൂർണ്ണമായി വിശ്വസിച്ചതിൽ പറ്റിയ അമളി
നൽകുന്ന പാ0വും അത് തന്നെ.(പിന്നീട് അയാൾ ആക്രി സാധനങ്ങൾ പെറുക്കാ
ൻ എന്റെ കൺ വെട്ടത്ത് കൂടി വന്നിട്ടില്ല; ഇന്ന് വരെയും.)