Monday 19 July, 2010

………….ഞാൻ ;

                                                                 ഞാൻ, നെരിപ്പോടിൽ ശിരസ്സ് വെച്ച് മഴതുള്ളികളെ കാത്ത്കിടക്കുന്ന ഒരു

തപ്തഹ്ര് ദയനാണ്. പ്രജ്ജയുടെ നേർരേഖയിൽ ചീവീടുകൾ ചിലക്കുമ്പോൾ ഞാൻ കാണുന്നു സൂര്യൻ

ഉദിക്കുന്നതായിട്ട്. പക്ഷെ, ആ ഉദയം മറ്റെരു അസ്തമയമാണല്ലോ എന്ന തിരിച്ചറിവ് വീണ്ടും

പ്രഭാതമായി… പ്രതീക്ഷയായി… എന്നിൽ ജീവവായുവിനെ പോലെ സ്പന്ദിക്കുന്നു. അപ്പോൾ, ശ്വാസം

നിലച്ച ശരീരത്തിൽ നിന്നും വിട്ടൊഴിയാൻ കൂട്ടാക്കാത്ത ആത്മാവിനെപോലെ എന്റെ മനസ്സ് മൂകമായി

മന്ത്രിക്കുന്നു “ മുടി ചീകു… ഉല്ലാസവാനാകു..”

                                             അങ്ങനെ, പുലരികളിൽ നിന്നും പുലരികളിലേക്ക് ഞാൻ തീർഥയാത്ര നടത്തുന്നു.

ആ യാത്രയിൽ മറ്റൊരാളായി കൊണ്ട് ഞാൻ ചിരിക്കുന്നു ചിന്തിക്കുന്നു. ഇനി ഞാൻ യാത്ര തുടരട്ടെ…

എന്നോടൊത്ത് മരിക്കുന്ന ചില ഓർമകളൂം ഏറെ ആഗ്രഹങ്ങളും പേറി. അവിടെ ഞാൻ എന്റെ

നിഴലിനോട് കലഹിച്ചും കഥ പറഞ്ഞും…

                                                      “ സ്നേഹാർദ്രമായ കരങ്ങളിൽ നിന്നും വരുന്ന പ്രേമത്തിന്റെ തലോടലുകൾ

പോലും മനസ്സിന്റെ ആന്തരികബോധത്തിൽ ഞാനറിയാതെ വേദനയായി പരിണമിക്കുന്നു.” അവിടെ

കാഴ്ചകൾ നനയുന്നില്ലേ എന്ന ചോദ്യത്തോടൊപ്പം… , ആകാശവിതാനത്തിൽ ഉരുണ്ട് കൂടുന്ന

കാർ മേഘതുണ്ടുകളിൽ, ഭ്രാന്തിന്റെ വേരുകൾ തലച്ചോറിലേക്ക് ആഴ്ന്നിറങ്ങുമ്പോഴുണ്ടാകുന്ന മാനസ്സിക

വിഭ്രാന്തിയിൽ കുളിജപം മറന്ന് നട്ടുച്ചവെയിലിൽ നഗ്നപാദനായി അലയുന്ന മനുഷ്യരിൽ, ദൈന്യതയുടെ

സർവ്വാശംങ്ങളും വാരി നിറച്ച മുഖങ്ങളുമായി ആയാസത്തോടെ നടന്നു നീങ്ങുന്ന വ്രദ്ധജനങ്ങളിൽ ,

വാടിതളർന്ന് കൊഴിയാൻ പോകുന്ന പൂവികളിൽ, ദാഹാർത്തമായ മിഴികളോടെ നാവ് പുറത്തേക്ക് നീട്ടി

വെയിലേറ്റ് വാടിതളർന്ന ആട്ടിൻ കുട്ടിയിൽ, മുകളിലിരിക്കുന്ന കൌതുകവസ്തു കൈ എത്തി പിടിക്കാനാ-

വാതെ ലാളിത്യമാർന്ന നിസ്സഹായതയിൽ കരയുന്ന കുഞ്ഞ്പൈതലുകളിൽ , അനാഥമായി കിടക്കുന്ന

ഒരു വീൽചെയറിൽ , വികലാംഗത നിലക്കാത്ത വിലാപമായി തീരുമ്പോഴും അഷ്ട്ടിക്കായി കൈനീട്ടി

യാചിക്കേണ്ടി വരുന്ന ഹതഭാഗ്യരിൽ…. ഇങ്ങനെ ചെറുതും വലുതുമായ പ്രശ്നങ്ങളിലൂടെ എന്നിൽ

പിറവി കൊള്ളുന്ന ദു:ഖത്തിന്റെ തീ നാമ്പുകൾ അനതമായി നീളുമ്പോൾ ഞാൻ ചോദിക്കുന്നു: ഞാനിങ്ങനെ

ഒരാൾ എന്തിന് എല്ലാറ്റിലും ദു:ഖങ്ങളുടെ സ്പുലിംഗങ്ങൾ ദർശിക്കാൻ മാത്രമായിട്ടിരിക്കുന്നു.

                                                     ഇത്തരം ഒരു ചോദ്യവും ഉത്തരവും എന്നിൽ നിന്നും എനിക്ക് വേണ്ടി ഉണ്ടാവാൻ

കാരണം, ഇന്ന് വിരിഞ്ഞ് വിടർന്ന്, സൌവരഭ്യവും സന്തോഷവും പരത്തി നിൽക്കുന്ന സുന്ദരമായ

പൂവിലും ഞാൻ ദു:ഖത്തിന്റെ ദളം വിടർത്തിയതിനാലാണ്. എനിക്കറിയില്ല ആ ചെടിയുടെ പേരെന്തന്ന്.

ആ പൂവിന്റെ പേരും അറിയില്ല. അറിയാനൊട്ടൊരു ശ്രമവും നടത്തിയതുമില്ല.

ആ പൂവ് ആരും തലയിൽ ചൂടാറില്ല. അത് കൊണ്ട് തന്നെയാണ് ആ പൂവിനോട്

എനിക്ക് പ്രിയം തോന്നാൻ കാരണവും. അത് മാത്രമാണ് ദു:ഖമാകാനും കാരണം. അത് ആ പൂവിന്റെയും

കൂടെ ദു:ഖമാകും എന്ന് ആത്മാവ് അറിഞ്ഞപ്പോഴാണ് ആ പൂവിനെയും ചെടിയെയും കുറിച്ച് ഇങ്ങനെ

ഈ രൂപത്തിൽ പകർത്തപെട്ടത്.

                                                        ആ പൂമൊട്ട് ചെടിയുടെ തായ്തണ്ടിൽ നിന്നും മുളച്ച്പൊന്തി എന്റെ കണ്ണിന്

ദർശനമാകുന്നതോടെ ഞാനും ആ ചെടിയും തമ്മിൽ അസാധാരണമായ ഒരു ബണ്ഡത്തിന് നാന്ദിയാകുന്നു.

പിന്നീടുണ്ടാവുന്ന അതിന്റെ വളർച്ചയുടെ ഓരോ ഘട്ടവും എന്റെ കണ്ണിൻ ക്രഷ്ണമണികളിൽ സ്പർശിക്കുകയും

എന്നിലെ വാചാലമായ മൌനം ചെടിയെ വലം വെക്കുകയും ചെയ്യുന്നു.

                                                വളർച്ചയുടെ ഒടുക്കം ആ പൂമൊട്ട് പ്രാർഥനപോലെ വിരിഞ്ഞ് തുടങ്ങൂന്നു. തൊഴുത്

നിന്ന പൂമൊട്ട് ദാനം കൊടുക്കുന്ന കൈ പോലെ വിടരുന്നു. അവസാനശ്വാസം വരെ വിടർന്ന് സൌരഭ്യവും

സൌന്ദര്യവും ദാനമായി നൽകുന്നു…

                                                 ഹായ്…. ! എന്ത് നല്ല പൂവ് ! മനസ്സുകൾ ആഹ്ലാദപൂർവ്വം ഹ്രദയത്തോട് മന്ത്രിക്കുന്നു.

മ്രിദുവിരലുകളാലും , ചുവന്നചുണ്ടുകളാലും ചുംബനങ്ങളുടെ തേൻ മഴ പൂവിലേക്ക് വർഷിക്കുന്നു. ഒപ്പം,

സംഗീതസുന്ദരമായ ഇളം കാറ്റിന്റെ മർമ്മരവും. അങ്ങനെ ലഹരിയിൽ നിറയുന്ന പൂവ് ആടിഉലഞ്ഞ്

ന്രത്തം വെക്കുന്നു!

സൌമ്യമായി സ്നേഹം കൊടുക്കുന്ന പൂവ് . ആരും തലയിൽ ചൂടാൻ ആഗ്രഹിക്കാത്ത-

പൂവ് . അല്പദിവസ്സം സൌരഭ്യവും സൌന്ദര്യവും സന്തോഷവും പടർത്തി ചിരിച്ച് നിന്നിട്ട് വാടിതളർന്ന്

കൊഴിഞ്ഞ് വീഴുന്നു. അങ്ങനെയുള്ള ആ പൂവിനോട് ഞാൻ പറഞ്ഞു : “പാവം പൂവേ നീ ഞാനാകുന്നു”.