Wednesday 23 December, 2009

കഥ

അതിജീവനത്തിന്റെ ആപ്തവാക്യം  

അനേകം വാഹനങ്ങളും അതിലേറെ ജനങ്ങളും സഞ്ചരിക്കുന്ന ബഹളമയമായൊരു റോഡിന്റെ ഓരത്താണ്‌ അയാളുടെ വാസഗ്രഹം . ഒരുദിനം , അയാളെ സ്നേഹിച്ചിരുന്ന ഏവരെയും ദു:ഖത്തിലാഴ്ത്തികൊണ്ട് പൊടുന്നനെയെന്നോണം അയാളുടെ ഇടതു കാല്  തളര്‍ന്നു 
 ഉള്‍കൊള്ളലുകള്‍ക്ക് പ്പുറത്തേക്ക്  നീണ്ട ആ അശനിപാതം  അയാളെ ദു:ഖിതനും അതിലേറെ നിരാശഭരിതനുമാക്കി.
വിധിയാണെന്ന്  കരുതി സമാധാനിക്കു  എന്ന്  സഹതപിച്ച് കൊണ്ട്  ചിലര്‍  ആശ്വസിപ്പിക്കുകയും  മറ്റ് ചിലര്‍ രംഗം  വിട്ട്  തുടങ്ങുകയും ചെയ്തു . അയാള്‍  ഒട്ടപെട്ടവനും നിസ്സഹായനുമായി  മാറി . എങ്കിലും , മൂന്നോ  നാലോ  ആണ്ടുകള്‍ കൊണ്ട്  അയാള്‍  എല്ലാറ്റിനോടും  സമരസപെട്ടു  തുടങ്ങി .
പക്ഷെ ,പരീക്ഷണത്തിന്റെ  ഭാരം വീണ്ടും  അയാളിലേക്ക്  ഇറക്കപെട്ടു . അക്ജാതനായ  ആ  രോഗാണു  അയാളെ  വീണ്ടും ആലിംഗനം ചെയ്ത്  അയാളുടെ വലത് കാല്  കൂടിതള ര്‍ത്തി കളഞ്ഞു  
ഒട്ടനേകം  നഷ്ട്ടങ്ങള്‍  മാത്രം  സമ്മാനിച്ച്  കൊണ്ട്  പിന്നയും വര്ഷങ്ങള്‍  പലത്  കടന്നുപോയി . എങ്കില്‍  തന്നയും , ഇന്ന്‍ അയാള്‍  ദു:ഖിതനും  നിരാശാഭരിതനുമല്ല. പകരം 
വീല്‍ ചെയറില്‍  അമര്‍ന്നിരുന്നു കൊണ്ട്  അയാള്‍  മറ്റുള്ളവരോടായി  പറയും :
"കൈകള്‍  കൂടി തളര്ന്നവരുടെ  ഗതി ഇതിനേക്കാള്‍  പരിതാപകരമല്ലേ ? അവരും ജീവിക്കുന്നില്ലെ  ഇവിടേ? " ഒപ്പം , വിശാലമായി  ചിരിക്കും ... എല്ലാം ഉള്‍കൊള്ളാന്‍  പാകത്തിലെന്നവണ്ണം .  

Monday 14 December, 2009

കഥ

      മുഖം



സമാന്തരമായി  രണ്ട്  കെ .എസ് .ആര്‍ .റ്റി .സി  ബസ്സുകള്‍ .
ഒന്നില്‍ ഞാനും മറ്റതില്‍ സുന്ദരിയായ അവളും .
പക്ഷെ ,അവളുടെ മുഖത്ത് സവ്ന്നര്യത്തിലുപരി  വല്ലാത്തൊരു അരുമത്വം തുടിച്ച് നിന്നു!
ജാലകവാതിലിലൂടെ കള്ള കണ്ണാല്‍ ഞാന്‍ ആ മുഖം ഏറെ നേരം കണ്ടു .
അവളറിയാതെ അവളുടെ മിഴികളില്‍  ഞാനെന്റെ നിഴലിനെ ചലിപ്പിച്ചു .
കണ്ടക്റ്റര്‍  അവളുടെ ബസ്സിനു ബെല്ല്  കൊടുത്ത് .
നനുത്ത നൊമ്പരം വലയം ചെയ്ത ശൂന്ന്യതയിലേക്ക്  ഞാന്‍  വലിച്ചെറിയപ്പെട്ടു ...
എങ്കിലും ,ആ മുഖം പോയ വഴിയറിയാതെ  എന്റെ മനവും ആ മുഖം തേടി യാത്രയായി ....
കണ്ടക്റ്റര്‍ എന്റെ ബസ്സിനും ബെല്ല് കൊടുത്തു.

Monday 23 November, 2009

കഥ

 ഉപബോധമനസ്സിന്റെ  കരച്ചില്‍





യാദ്യശ്ചികതയില്‍ ഉണര്‍ന്നിരുന്ന ഉമ്മ വേപഥ്പൂണ്ട് ഓടി എത്തിയിട്ട്, ക്രമം തെറ്റിയ ശ്വാസഗതിയോടെ എന്നെ തട്ടിവിളിച്ച് കെണ്ട് ചോദിച്ച്: എന്താ മേനെ, എന്തിനാ നീ കരയുന്നേ,പേടിക്കുന്ന സ്പ്നങളെന്തെങ്കിലും കണ്ടേ?  ഉമ്മയില്‍ നിന്നും തുരുതുരെ പൊഴിയുന്ന ചോദ്യത്തിലേക്ക് ഞാന്‍ കണ്‍ മിഴിച്ചു.
ഉറക്കത്തില്‍ നിന്നും സ്തലകാലബോധത്തിലേക്ക് ഉലഞിറങിയ ഞാന്‍ ആശ്ചര്യത്തേടെ പറഞു: ഞാന്‍ കരഞില്ലല്ലോ ഉമ്മാ. ഞാന്‍ കരഞെന്ന് ഉമ്മാക്ക് തേന്നിയതാവും.
അല്ല, നീ ഉറക്കെ കരയുന്നത് ഞാന്‍ കേട്ടതാണ് . ബാത്ത് റൂ മില്‍ പോകാന്‍ എണീറ്റതാണ് ഞാന്‍. അപ്പോഴാണ് നിന്റെ കരച്ചില്‍ ഭീതിയായി എന്റെ കാതുകളിലേക്ക് ഇഴഞെത്തിയത് . ഉമ്മതറപ്പിച്ച് പറഞു:
വിശ്വാസം വരാത്തവനെപോലെ ഉണര്‍വിലേക്ക് ഉലഞിറങുകയും ഞാന്‍ എന്റെ കണ്‍ തടങളെ സ്പര്‍ശിക്കുകയും ചെയ്യതു.

അബോധതലത്തില്‍ ജീവന്‍ വെച്ച വിങുന്ന ചില ഓര്‍മകളായിരിക്കം എന്റെ കണ്‍കോണുകളില്‍ കണ്ണീര്‍കടല്‍    ഇരമ്പിച്ചതെന്ന തിരിച്ചറിവില്‍, അതെന്താണെന്നറിയാന്‍ ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന ഉപബോധമനസ്സിലേക്കു ഞാന്‍ പതുങി ചെന്നു. അപ്പോള്‍, നേര്‍മയില്‍ നിന്നും വെളിച്ചത്തിലേക്കെന്ന പോലെ ഓര്‍മകള്‍ തെളിഞു വന്നു. അങനെ ഞാന്‍ കണ്ട സ്പ്നം ബോധമണ്‍ടലത്തിലേക്ക് ഉയിര്‍ത്തെഴുനേറ്റു.
അത് ഇപ്രകാരമായിരുന്നു:-
ശിലായുഗത്തിലെ പ്രാക്യത മനുഷ്യരില്‍ നിന്നും വളര്‍ച്ചയുടെ പടവുകള്‍ ഒന്നെന്നായി കയറി പുരേഗതിയുടെ ഉത്തംഗ പീടത്തില്‍ ഉപവിഷ്ട്ടരായ ആധുനിക മനുഷ്യസമൂഹം .അവര്‍ ലോകസ്പന്ദനം സ്വന്തംഹ്യദയമിടിപ്പുകള്‍ പോലെ മനസ്സിലാക്കുന്ന തലത്തിലേക്ക് അറിവിന്റെ ചക്രവാളം വികസിപ്പിക്കുകയും ഭൂവിസ്ത്രതി കൈയ്പിടിയിലൊതുക്കുകയും ചെയ്ത ശാസ്ത്രത്തിന്റെ മക്കള്‍. അവര്‍ പരിഷ്ക്രത സമൂഹമെന്ന് ചരിത്രത്താളുകളില്‍ ഉല്ലേഖനം ചെയ്തു .
പിന്നീട്, ഈ പരിഷ്ക്രത സ്മൂഹം ഉപഭോഗസംസ് ക്കാരത്തിന്റെ ഭാഗമായി ഫാഷന്‍ തരംഗത്തെ  ജ്വലിപ്പിച്ച് സ്ത്രീശരീരത്തെ പ്രദര്‍ശനവസ്തുവാക്കുകയും,        അവരുടെ തുണി മുഴുവന്‍
ഉരിഞു  മാറ്റി ലോകസുന്ദരികളെ തിരയുക എന്ന മൂഡ പ്രവര്‍ത്തിയിലേര്‍പ്പെടുകയും, ആഹ്ലാദവേളകളില്‍ ആഹ്ലാദപ്രകടനമായ് ജനനിബിഡമായ മഹാനഗരങളിലൂടെ പൂര്‍ണ്ണ നഗ്നരായ് കൂട്ടഓട്ടം നടത്തുക പതിവാക്കുകയും ചെയ്തു.  ഇതിനിടയില്‍, ഫെമിനിസ്റ്റുകള്‍ കിത്ച്ചും അണച്ചും തുണിവാരിചുറ്റിയും സ്ത്രീസ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ക്ഷീണിച്ചസ്വരത്തില്‍ മുദ്രാവാക്ക്യം മുഴക്കുന്നു....
പരിഷ്ക്യത സമൂഹമെന്ന് സ്വയം അഭിമാനിക്കുന്ന ഇത്തരക്കാര്‍ കാട്ടികൂട്ടുന്ന അറുവഷളന്‍ അധാര്‍മ്മികത മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് വിറകൊള്ളുന്ന വികാരമായ് നിറയുന്നത് ഞാന്‍ അറിയുകയും അതെന്നില്‍ വല്ലാത്തെരു നീറ്റലായി രൂപാന്തരപ്പെടുകയും ചെയ്തു.                                                                                                             ആ നീറ്റല്‍ അന്താരാത്മാവിന്റെ ആഴങളിലേക്കു ഒഴുകി... ഒപ്പം,മനസ്സാക്ഷിയുടെ വിളിയും .........

Tuesday 27 October, 2009

സ്നേഹം

വ്യാഖ്യാനിക്കുംന്തോറും വ്യാഖ്യാനപരിധി വിട്ട് ദുരൂഹതയിലേക്കു സഞ്ചരിക്കുന്ന അത്ഭുത പ്രതിഫാസമാകുന്നു സ്നേഹം .സ്നേഹം അന്ന്യോന്നിയം നിറയുമ്പോള്‍ ഏതിര്‍ ദിശയിലേക്കു പോകുന്ന ഒരു നോട്ടം ,ഒരു ചിരി  എന്തിന് ,അറിയാതെ പറയുന്ന ഒരു തമാശ പോലും വ്യധയായും വേദനയായും  നിറഞ്ഞ് മനസ്സിനെ വിങ്ങലുകള്‍ക്ക് വിധേയമാക്കുന്നു. ഇത് സത്യമായ സ്നേഹത്തിന്റെ ഒരു പരിശ്ചേതം മാത്രം .                                                             പിന്നീട് ,    കാലത്തിന്റെ  ഇഴചിലില്‍  പഴിചാരലായും   കുറ്റപെടുത്തലായും നഷ്ട്ടബോദമായും  ഈ സ്നേഹം നമ്മെ വ്യകുലമനസ്ക്കരാക്കുംപോ ,കാലങ്ങള്‍ക്കു പിന്നില്‍ സ്നേഹത്തിന്റെ ഹരിത ഭൂമിയില്‍ ഓര്‍മകളുടെ അരിപ്രാവുകള്‍ കുറുകി ചോദിക്കും ''ഇപ്പോഴും നിങ്ങള്‍ സ്നേഹിക്കുന്നില്ലേ ?''