Sunday 14 March, 2010

കവിത











ചരിത്രം

ചരിത്രത്തെ കുറിച്ച്

അവര്‍ കരുതിയതറിയാന്‍

തലകള്‍ ഉരുണ്ടത്‌

ഭൂതകാലത്തിന്റെ ഊടുവഴികളിലെക്ക്.

അധിനിവേശകന്റെ കപടമുഖമറിയാന്‍

തലപുകഞ്ഞത്

വര്‍ത്തമാനകാല  സങ്കടങ്ങളിലെക്ക് .

ഇറാഖും അഫ്ഗാനും പലസ്തീനും

അറിഞ്ഞും പറഞ്ഞും കരഞ്ഞും

അവരൊന്നായി നിരന്നത്

ഭാവികാല അനിശ്ചിതത്വങ്ങളിലേക്ക്.

അവര്‍ പറഞ്ഞതും

അറിവുള്ളവര്‍ പറഞ്ഞതും കേള്‍ക്കാതെ _

ഭൂമി തുരന്നും

ആകാശങ്ങളെ കീറിയും

അഹങ്കാരത്തിന്‍  കൊടുമുടിയില്‍ 

ഒടുവില്‍,

എല്ലാം തികഞ്ഞവരെന്ന നാട്യത്തില്‍

കാഴ്ചകള്‍ സംഗമിച്ചപ്പോള്‍

പ്രപഞ്ചം കരഞ്ഞു

അവരൊന്നാകെ

വെറും മണ്തരികളായി.

13 comments:

  1. അധിനിവേശത്തില്‍ അമരുന്ന ജനതക്ക് ഒരുതുള്ളി കണ്ണീര്‍ .

    ReplyDelete
  2. നല്ല കവിത. ആശംസകൾ.

    ReplyDelete
  3. ശത്രുതയും യുദ്ധവും വരുത്തിവെക്കുന്ന ദുരന്തം-അതിലൊടുങ്ങുന്ന എത്ര നിഷ്കളങ്കര്‍-നല്ല സന്ദേശം.

    ReplyDelete
  4. അവരൊന്നാകെ വെറും മണ്തരികളായി, nice lines ji :)

    ReplyDelete
  5. ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞ് ഇതിന്റെ മുന്‍‌പോസ്റ്റും വായിച്ചു. അതിന്റെ പശ്ചാത്തലത്തില്‍ ആലോചിക്കുമ്പോള്‍ എത്ര വ്യര്‍ത്ഥവും നിരര്‍ത്ഥകവും ആണ് ഈ പോരാട്ടങ്ങളും അധിനിവേശങ്ങളും! ജനിമൃതികളുടെ ഇടയില്‍ കിട്ടുന്ന ഈ അല്പസമയത്ത് മനുഷ്യന്‍ എന്തെന്തെല്ലാം വിക്രിയകളാണ് കാട്ടിക്കൂട്ടുന്നത്.‍

    ReplyDelete
  6. "അഹങ്കാരത്തിന്‍ കൊടുമുടിയില്‍
    ഒടുവില്‍,എല്ലാം തികഞ്ഞവരെന്ന നാട്യത്തില്‍
    കാഴ്ചകള്‍ സംഗമിച്ചപ്പോള്‍പ്രപഞ്ചം കരഞ്ഞു
    അവരൊന്നാകെ വെറും മണ്തരികളായി. "
    എന്തിനു വെറുതേ ഈ പോരാട്ടങ്ങള്‍ .. വളരെ നല്ല വരികള്‍ ..

    ReplyDelete
  7. കവിതയുടെ ധൈഷനികതയെക്കാളുപരി താങ്കളുടെ പ്രൊഫൈല്‍ ആണെന്നെ ചിന്തിപ്പിച്ചത്...ഭാവിയിലെ എല്ലാ സംരംഭത്തിനും ഈ എളിയ തോഴന്റെ ഭാവുകങ്ങള്‍ നേരുന്നു....

    ReplyDelete
  8. വരികള്‍ നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  9. ഇരുട്ടിനു വെളിച്ചമായി വന്ന ലതി,JYO, സോണി ,ഒഴാക്കന്‍,ഗീത ,റാണി ,ചാണ്ടികുഞ്ഞു ,സ്വപ്നസഖി എന്നിവര്‍ക്ക് ഒരുപാട് നന്ദി .

    ReplyDelete
  10. ഒടുവില്‍ ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു..ആര്‍ക്കു വേണ്ടി?... എന്തിനുവേണ്ടിയാണിതൊക്കെ?

    അധികാരത്തിന്റെയും, അഹങ്കാരത്തിന്റേയും തിമിരം ബാധിച്ചവര്‍ക്ക് എന്തുമാകാം.. അവിടെ മനുഷ്യബന്ധങ്ങള്‍ക്കെന്തു വില?

    ReplyDelete

subairmohammed6262@gmail.com